Tuesday, February 8, 2011

Re: spectrum


Yoonus Valappil 12:24am Feb 8
ഐസ്ക്രീം പാര്‍ലര്‍ പെവാണിഭക്കേസില്‍ പീഡിപ്പിക്കപ്പെട്ട റജീന ഇന്ത്യാവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയ കാര്യം ശ്രോതാക്കള്‍ക്ക് ഓര്‍മയുണ്ട്. ചെറൂട്ടി റോഡിലെ ഇന്ത്യാവിഷന്‍ ചാനല്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണവും മറന്നുകാണുകയില്ല. അതേ ചാനലാണ് ഇപ്പോള്‍ റൌഫിന്റെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തത്. 

റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരുടെയെങ്കിലും അടുക്കളക്കാര്യമല്ല. കേരളീയസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെകുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അവര്‍ക്ക് പണം നല്‍കി മൊഴി തിരുത്തിച്ചു. തിരുത്തിയ മൊഴി കോഴിക്കോട്ടെ ഒരു അഭിഭാഷകനായ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്റാമ്പ് പേപ്പറില്‍ രേഖപ്പെടുത്തി വാങ്ങി. ഇത് ഗൌരവമായ ഒരു കുറ്റകൃത്യം തേച്ചുമായ്ച്ചുകളയാനുള്ള ഹീനശ്രമമാണ്. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയാകാതിരിക്കാനാണ് റൌഫ് ഇത് ചെയ്തത്. 

തെളിവ് നശിപ്പിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമാണ്. രണ്ടാമതായി കേസില്‍ അനുകൂലവിധിയുണ്ടാകാന്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതായും താന്‍ അതിന് സാക്ഷിയാണെന്നും റൌഫ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാനിടവരുത്തുന്നതാണ്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിന് ജുഡീഷ്യറിതന്നെ മുന്‍കൈയെടുക്കണം

2011/2/8 cp <cpaboobacker@gmail.com>
2009 ഡിസംബര്‍ 8ന് ദേവാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്ന് ISRO ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചിരിക്കുന്നു. 2011 ഫെബ്രുവരി 8നാണ് ഈ പ്രസ്താവന. ആട്രിക്‌സ് എന്ന ISRO വാണിജ്യയൂണിറ്റ് വഴിയാണിത് നല്കിയതത്രേ. നേരിട്ട് കളവ് ചെയ്തിട്ടില്ലെന്ന് കസ്തൂരിരംഗനും ബാലകൃഷ്ണനും ചേര്‍ന്ന് പറയുന്നു . പഴയ കാര്യം പറയുമ്പോള്‍ ബാലകൃഷ്ണന്‍ നിസ്സഹായനായി കസ്തൂരിരംഗനെ നോക്കുന്നു. രംഗനാവട്ടെ 36 മെഗാഹെട്‌സ്, 72 മെഗാഹെട്‌സ് തുടങ്ങിയ വലിയ സാങ്കേതികകാര്യങ്ങള്‍ പറഞ്ഞ് , ഇവയൊന്നും സാധാരണ ബിപിഎസ് അല്ലെന്ന് വെരട്ടിയും പത്പപ്രവര്‍ത്തകരുടെ വായടപ്പിക്കാന്‍ ശ്രമിച്ചു. ഒരുവേള ഇതിനൊന്നും ടൈം ടേബിള്‍ സൂക്ഷിക്കാന്‍ കഴിയുകയില്ലെന്ന് അല്പം കോപത്തോടെ രംഗന്‍ പറഞ്ഞു. അപകടം മണത്തറിഞ്ഞതിനാലോ എന്തോ അദ്ദേഹം വീണ്ടു ശാന്തനായി. കൂട്ടിവായിക്കുക, ഒരുകരാറും റദ്ദാക്കിയിട്ടില്ലെന്ന് ദേവാസ് ചെയര്‍മാന്‍ രണ്ടുദിവസം മുമ്പ് പത്രപ്രസ്താവന ഇറക്കി.

--
regards
cp



--
regards
cp

No comments:

Post a Comment