വലതുപക്ഷരാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായി അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒരു ഘടകം തൊഴിലെടുക്കുന്ന മനുഷ്യരോടുള്ള പുഛമാണ്. ജീവിതം സങ്കീര്‍ണവും പരിഷ്‌കൃതവുമാവുന്നതനുസരിച്ച് ആ പുഛം തൊഴിലാളി വിരുദ്ധവും മുതലാളിപ്രേമവും ക്രമേണ പൂര്‍ണമായും ജനവിരുദ്ധവുമായിത്തീരുന്നു. ചീഞ്ഞളിഞ്ഞ് കടലില്‍ കളയേണ്ടിവന്നാലും വെയര്‍ ഹൗസുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം സാധാരണജനങ്ങള്‍ ക്ക് സൊജന്യമായോ മിതവിലയ്‌ക്കോനല്കുകയില്ലെന്ന മന്‍മോഹന്‍ സര്‍ക്കാറിന്റെ നയം ഇതിന് തെളിവാണ്. ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റും വേറൊന്നല്ല ചെയ്യുന്നത്. പട്ടുനൂലിന്റെകസ്റ്റംസ്തീരുവ കുറച്ചാല്‍ എന്താണുണ്ടാവുക? അതേ സമയം വളരെ പ്രയോജനപ്രദമാവുമായിരുന്ന കാര്‍ഷികോപകരണ നികുതി കുറവ് അരശതമാനത്തിലൊതുക്കി. സ്വയം കാര്‍ഷികവൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരായ കര്‍ഷകര്‍ക്ക് നല്കാമായിരുന്ന വലിയൊരാനുകൂല്യമാകുമായിരുന്നു അത്. സേവനനികുതി വഴി വലിയ പിടിച്ചുഫരി നടത്തുമ്പോള്‍ആദായനികുതിയുടെ പരിധി ഉയര്‍ത്തുകവഴി ഇടത്തരക്കാരനെ പ്രീണിപര്പിക്കാനൊരു ശ്രമം ബജറ്റിലുണ്ട്. ദിവസം 20 രൂപമാത്രം വരുമാനമുള്ള സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ വരുമാനമുയര്‍ത്താന്‍ മാര്‍ഗ്ഗമൊന്നുമില്ല. കാര്‍ഷികവായ്പാലഭ്യത 4.75 ലക്ഷം കോടിയായി ഉയര്‍ത്തുന്നുവെന്നത് പണപ്പെരുപ്പത്തിന്റെയും ആവശ്യത്തിന്റെയും പശ്ചാത്തലത്തില്‍ വളരെ ലഘുതരമായിപ്പോയി. ഏത് സര്‍ക്കാറിനും ചെയ്യാന്‍ കഴിയുന്ന ആനുകൂല്യങ്ങള്‍ പോലും ദരിദ്രജനങ്ങള്‍ക്ക് നല്കിയില്ല. കുറെ കൊട്ടക്കണക്കുകളില്‍ എല്ലാ ബജറ്റ് ഹെഡ്ഡുകളും ഒതുക്കിയിരിക്കുന്നു.
എന്നാല്‍ സാധാരണക്കാരന്റെപേരില്‍ മുതലയുപ്പ് ഏറെ കണ്ണീര്‍ ചൊരിയുന്നുണ്ട്.
--
regards
cp
No comments:
Post a Comment