Saturday, February 12, 2011

kerala model

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഇന്ത്യക്കാകെ മാതൃക

by Sajikumarvp Vp on Tuesday, February 1, 2011 at 9:28pm

ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരും ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുമായ മുപ്പത്തിയാറു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് പ്രതിമാസം 25 കിലോ അരി, വീടില്ലാത്തവര്‍ക്കെല്ലാം ഇ.എം.എസ് ഭവനപദ്ധതിപ്രകാരം വീട്, കായികജോലികള്‍ ചെയ്യാന്‍ തയാറുള്ളവര്‍ക്കെല്ലാം തൊഴിലുറപ്പ്, സ്ത്രീകള്‍ക്ക് കുടുംബശ്രീ വഴി നിരവധി സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍. മുഖഛായ മാറിയ സര്‍ക്കാര്‍ ആശുപത്രികളില്‍ മുടങ്ങാതെ ചികിത്സയും അവശ്യമരുന്നുകളും. 30 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വകാര്യ ആശുപത്രിയിലെ ചികിത്സയുള്‍പ്പെടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്. എല്ലായിടത്തും സ്കൂളുകള്‍. പൊതു സ്കൂളുകളില്‍ മികച്ച പാഠ്യപദ്ധതിയും പഠന നിലവാരവും. പരമാവധി തൊഴില്‍ വിഭാഗങ്ങള്‍ക്ക് ക്ഷേമപദ്ധതിയും പെന്‍ഷനും. ക്ഷേമപെന്‍ഷനുകള്‍ മുന്നൂറു രൂപ! വിലക്കയറ്റം നേരിടാന്‍ മാവേലി-സഹകരണ സ്റോറുകള്‍. അടിസ്ഥാന ജനതയുടെ ജീവിതാവശ്യങ്ങള്‍ക്ക് ഇത്രമാത്രം

സാമൂഹിക സുരക്ഷയ്ക്കൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയും ഏതൊരു സര്‍ക്കാരിന്റെയും മുഖ്യ പരിഗണനയാവണം. അക്കാര്യത്തിലും വലിയ മുന്നേറ്റം നടത്താന്‍ സര്‍ക്കാരിനായി. നെല്‍ക്കൃഷിയടക്കം മിക്കവാറും എല്ലാ കൃഷിയും വര്‍ദ്ധിച്ചു. നെല്ലിന് കിലോക്ക്് 12 രൂപ താങ്ങുവില. കടാശ്വാസമുള്‍പ്പടെ വിവിധ കര്‍ഷക ക്ഷേമപദ്ധതികള്‍. കര്‍ഷക ആത്മഹത്യകള്‍ പഴങ്കഥയാവുന്നു. ഏതാണ്ടെല്ലാ പൊതുമേഖലാ വ്യവസായങ്ങളും ലാഭത്തിലേക്ക്. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലകാലാവസ്ഥയുള്ള സംസ്ഥാനമെന്ന് അഖിലേന്ത്യാ മാധ്യമ സര്‍വേ ഫലങ്ങള്‍. അടിസ്ഥാന സൌകര്യത്തിലും വന്‍പുരോഗതി-മറ്റു പലസംസ്ഥാനങ്ങളിലുമുള്ളതു പോലെ മണിക്കൂറുകള്‍ നീണ്ട പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഇല്ല. എല്ലാ വീട്ടിലും വൈദ്യുതി എത്തുന്ന ആദ്യ സംസ്ഥാനമായി വൈകാതെ കേരളം മാറുന്നു. റോഡു വികസനത്തിന് മാന്ദ്യവിരുദ്ധ പായ്ക്കേജിലുള്‍പ്പെടുത്തി മുവായിരം കോടി രൂപയുടെ പദ്ധതികള്‍.

വികസനത്തിനു പറ്റുന്ന സാമ്പത്തിക-സാമൂഹിക കാലാവസ്ഥ നിലനിറുത്തുക എന്നതും ഏതൊരു സര്‍ക്കാരിന്റെയും മുഖ്യ കടമയാണ്. അതിലും വിജയിച്ചിരിക്കുന്നു സര്‍ക്കാര്‍. ഭദ്രമായ ക്രമസമാധാനം. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പതിനായിരം കോടിയുടെ പായ്ക്കേജ്. അവശ്യച്ചെലവുകളൊന്നും വെട്ടിക്കുറയ്ക്കാതിരുന്നിട്ടും ട്രഷറിപൂട്ടാത്ത ധനകാര്യ മാനേജ്മെന്റ്. ജീവനക്കാര്‍ക്കടക്കമുള്ളവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഉടനുടന്‍. ഭരണകാര്യക്ഷമതയ്ക്ക് ഇ-ഗവേണന്‍സ് ഉള്‍പ്പെടെ നിരവധി പരിഷ്കാരങ്ങള്‍. അസാധ്യമെന്നു കരുതിയിരുന്ന, ചെക്പോസ്റുകളിലെ അഴിമതിയുള്‍പ്പെടെ ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍. ഗ്രാമങ്ങളില്‍ വികസനത്തിന്റെ വസന്തകാലം തീര്‍ത്ത്,അധികാരവികേന്ദ്രീകരണത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള കേന്ദ്ര അവാര്‍ഡ്.

ഭൂപ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണവും ദീര്‍ഘവീക്ഷണമുള്ള ഒരു സര്‍ക്കാരിന്റെ മുഖ്യ പരിഗണനയാവണം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും വനവും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാനും നെല്‍പ്പാടങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിയമനിര്‍മാണമുള്‍പ്പെടെ നിരവധി നടപടികള്‍. മലയാളം മിഷന്‍ പരിപാടി, സാംസ്കാരിക സ്ഥാപനങ്ങളുടെ മികച്ച പ്രകടനം എന്നിവ ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണം ശക്തിപ്പെടുത്തി.

അഖിലേന്ത്യാ തലത്തിലുള്ള വിലക്കയറ്റം, മനുഷ്യ കേന്ദ്രീകൃതമായ ഒരു വികസനത്തിനുപകരം കമ്പോളത്തിനു പിടിമുറുക്കാന്‍ വഴിയൊരുക്കുന്ന ആഗോളീകരണനയങ്ങള്‍, തുടരുന്ന തീവ്രവാദ-മൌലികവാദ ഭീഷണികള്‍ തുടങ്ങി പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്താണ് ഈ നേട്ടങ്ങള്‍ എന്നത് അതിന്റെ മാറ്റുകൂട്ടൂന്നു.

സുരക്ഷ കിട്ടിയ കാലം വേറെയുണ്ടാവില്ല



--
regards
cp

No comments:

Post a Comment