Monday, February 7, 2011

2G spectrum

കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം.

സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും പ്രകാരം 1,76,000 കോടി രൂപയുടെ
നഷ്ടം ഉണ്ടായില്ലെന്നും നഷ്ടം സി എ ജി റിപ്പോര്‍ട്ടില്‍ പെരുപ്പിച്ചു
കാട്ടിയിരിക്കുകയാണെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടിരുന്നു. സ്‌പെക്ട്രം
ഇടപാടില്‍ നഷ്ടമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ്
സുപ്രിം കോടതി രംഗത്തുവന്നത്. കേസില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ സി
ബി ഐ നടത്തുന്ന അന്വേഷണത്തില്‍ ഇത്തരത്തിലുള്ള സ്വാധീനമോ ഇടപെടലോ
ഉണ്ടാകരുതെന്ന് ജസ്റ്റിസുമാരായ എ കെ ഗാംഗുലി, ജി എസ് സിംഘ്‌വി
എന്നിവരുള്‍പ്പെട്ട ബഞ്ച് നിര്‍ദേശം നല്‍കി. ടു ജി ഇടപാട് സംബന്ധിച്ച് സി ബി ഐ
നടത്തുന്ന അന്വേഷണത്തെ ഇത്തരം പ്രസ്താവനകള്‍ സ്വാധീനിക്കരുത്.
ആത്മാഭിമാനമുള്ള മന്ത്രിയായിരുന്നെങ്കില്‍ ഇതിനോടകം രാജിവച്ചേനേ എന്ന് കോടതി
പരാമര്‍ശങ്ങള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച സുബ്രമണ്യം സ്വമി
അഭിപ്രായപ്പെട്ടു. അഭിഭാഷകന്‍ എന്ന നിലയില്‍ പല ടെലികോം കമ്പനികള്‍ക്കു
വേണ്ടിയും സിബല്‍ ഹാജരായിട്ടുണ്ടെന്നും അതാണ് ഇടക്കിടയ്ക്ക് അഭിപ്രായങ്ങള്‍
മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ സി എ ജി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച സിബലിന്റെ വിവാദ പ്രസ്താവനയുടെ
പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ്
കമ്മിറ്റി സ്പീക്കര്‍ക്ക് കത്തു നല്‍കി.

No comments:

Post a Comment