Saturday, February 19, 2011

മാണിക്കും ജോസഫിനുമെതിരെ


Prasanthkumar Nadakkavil 11:16pm Feb 19
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫ് ആയിരിക്കുമെന്ന കെ എം മാണിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മാണിക്കും ജോസഫിനുമെതിരെ അസഭ്യവര്‍ഷവുമായി യൂത്ത് കോഗ്രസുകാര്‍ പ്രകടനം നടത്തി. ഏകപക്ഷീയമായി മുന്നണി മര്യാദ ലംഘിച്ച് ജോസഫിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മാണിയുടെ നടപടിക്കെതിരെ യുഡിഎഫ് ജില്ലാകവീനര്‍ ജോയി തോമസ് പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യൂത്ത് കോഗ്രസുകാരുടെ പ്രകടനം.

പ്രകടനത്തിനുശേഷം കേരള കോഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിഓഫീസ് പ്രവര്‍ത്തിക്കുന്ന പി ജെ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാതാ ഷോപ്പിങ് ആര്‍ക്കേഡിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോഗ്രസ് പ്രവര്‍ത്തകര്‍ ടൌണില്‍ സംഘര്‍ഷമുണ്ടാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ഇരുന്നൂറോളം വരുന്ന പ്രകടനക്കാരെ തടഞ്ഞു.

മാണിക്കും ജോസഫിനുമെതിരെ സഭ്യമല്ലാത്ത മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോഗ്രസ് പ്രകടനം നടത്തിയത്. 'യുഡിഎഫ് മാണിയുടെ ഭാര്യ കുട്ടിയമ്മയ്ക്ക് സ്ത്രീധനം കിട്ടിയതല്ലെന്ന് 'അവര്‍ വിളിച്ചുപറഞ്ഞു. പാലാക്കാരന്‍ മാണി പാലായല്ല തൊടുപുഴയെന്ന് മനസിലാക്കണം, ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ വെച്ച വെള്ളം വാങ്ങിവയ്ക്കുന്നതാണ് നല്ലത്, പെണ്ണുപിടിയനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പാലാക്കാരന്‍ മാണി ചെറ്റ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രകടനം.

ഡിസിസി പ്രസിഡന്റ് റോയി കെ പൌലോസിനും പി ടി തോമസ് എംപിയ്ക്കും പ്രകടനക്കാര്‍ അഭിവാദ്യമര്‍പ്പിച്ചു. യൂത്ത് കോഗ്രസും കെഎസ്യുവും തൊടുപുഴയിലെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നേരത്തെ രംഗപ്രവേശനം ചെയ്തിരുന്നു.


--
regards
cp

No comments:

Post a Comment