Thursday, March 10, 2011

ജാഗരൂകരാവുകനമ്മള്‍ അഴിമതികക്കെതിരെ

പാര്‍ട്ടി നിശ്ചയിച്ചാല്‍ മത്സരിക്കും എന്നാണ് വി. എസ്. പറഞ്ഞത്. അതിലെന്താ ഇത്ര അവ്യക്തത? കേവലം നയതന്ത്രപരമായ അവ്യക്തതയാണത്. പാര്‍ട്ടിയുടെ നിശ്ചയമാണ് ഒരു കമ്യൂണിസ്റ്റിന് പ്രധാനം. വി. എസ്സിന്റെ ചില അവതരണരീതികള്‍ വളരെ രസകരവും എതിരാളികളെ കുഴക്കുന്നതുമാണ്. ആശിക്കുന്നു എന്ന് പറഞ്ഞാല്‍ ഞാന്‍ സീറ്റിനുയാചിക്കുന്നു എന്ന അര്‍ത്ഥം എങ്ങിനെയാണുത്ഭൂതമാവുക? പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലിസ്റ്റ് പെട്ടെന്ന് വരുമെന്ന് പ്രത്യാശിക്കുന്നുവെന്നല്ലേ അതിനര്‍ത്ഥമുള്ളൂ? അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സംരക്ഷിക്കുകയും കേരളത്തിന്റെ പുരോഗതി ത്വരിതമാക്കുകയും ചെയ്യുന്ന ഒരു മുന്നണിയാണധികാരത്തില്‍ വരേണ്ടത്. 2001 മുതല്‍ 2006 വരെയുള്ള യു. ഡി. എഫ്. ഭരണവും 2006 മുതലുള്ള എല്‍. ഡി. എഫ്. ഭരണവും താരതമ്യം ചെയ്തുനോക്കുക. എല്‍. ഡി. എ ഫ്. അധികാരത്തിലെത്തണമെന്നത് ചരിത്രപരമായ ആവശ്യമായിത്തീരുന്നത് അവിടെയാണ്. മാറാട് ഇനിയും ആവര്‍ത്തിക്കണോ, ടൂക്കോമിന് വില്ക്കാന്‍ പാകത്തില്‍ ഭൂമി കൊടുക്കണോ, ആദിവാസികളെ വെടിവെച്ചുകൊല്ലണമോ? ഇതൊന്നും ഉണ്ടായിക്കൂടാ. എത്രശക്തനായ എതിരാളിയായാല്‍ പോലും സമരങ്ങളെ മുഖവിലയ്‌ക്കെടുക്കുകയും കഴിവനുസരിച്ച് പരിഹരിക്കുകയും ചെയ്യുക- ഇതാണ് എല്‍ .ഡി. എഫ്. നയം. അടിച്ചമര്‍ത്തുകയല്ല. ഭൂമിക്കുവേണ്ടിയുള്ള ആദിവാസി- ഗിരിജന- ഹരിജനവിഭാഗങ്ങളുടെ ആശയെ മുതലെടുത്ത ളാഹഗോപാലനോട് പോലും എല്‍. ഡി. എഫ്. സര്‍ക്കാര്‍ മാന്യമായി പെരുമാറി. 
ഈ മഹനീയ പാരമ്പര്യമാണ് നിലനില്‌ക്കേണ്ടത്. പൊതുധനം കൊള്ളയടിച്ച് പിന്നെ തടവറകള്‍ക്ക് തിക്കും തിരക്കും വര്‍ദ്ധിപ്പിക്കുന്നവരുടെ മുന്നണിയല്ല, ജനപക്ഷത്ത് നില്ക്കുന്ന എല്‍. ഡി. എഫാണ് വിജയിക്കേണ്ടത്. 
ഖഠിനമായ പ്രവര്‍ത്തനങ്ങളുടെ നാളുകളാണിനിവരുന്നത്. 
മാധ്യമപ്പടയും ദില്ലിയിലെയും ഗള്‍ഫുനാടുകളിലേയും പണച്ചാക്കുകളും രംഗത്ത് വരികയാണ്. കെ. എം. സി. സി. 25 കോടിരൂപയുമായി വന്നെത്തുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. 
ജാഗരൂകരാവുകനമ്മള്‍
അഴിമതികക്കെതിരെ


--
regards
cp

No comments:

Post a Comment