ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുള്ള നമ്മുടെ കേരളം ഒരുപാട് കാര്യങ്ങളില്‍ ഇന്ത്യക്കാകെ വഴികാട്ടിയാണ്. പുരോഗമന ചിന്താഗതിക്കാരായ ഒരു വലിയ വിഭാഗം ജനങ്ങളുടെ/ പ്രസ്ഥാനങ്ങളുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഈ അവസ്ഥ കൈവരിക്കാനായത്. അതേ സമയം നാം നേടിയ പുരോഗതികള്‍ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളും ഇവിടെ നടക്കുന്നുണ്ടെന്ന് കാണാതിരുന്നുകൂട.
പുരോഗതിയുടെ പാതയില്‍ മുന്നോട്ടുള്ള കുതിപ്പിനു സഹായകരമായ അന്തരീക്ഷം ഒരുക്കുകയെന്നതാണ് കേരളത്തെ സ്നേഹിക്കുന്ന മുഴുവനാളുകളുടേയും കടമ. ഇത്തരമൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എളിയ ഒരു പങ്ക് വഹിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഈ ബ്ലോഗിനു തുടക്കം കുറിക്കുന്നു
പുരോഗതിയുടെ പാതയില്‍ മുന്നോട്ടുള്ള കുതിപ്പിനു സഹായകരമായ അന്തരീക്ഷം ഒരുക്കുകയെന്നതാണ് കേരളത്തെ സ്നേഹിക്കുന്ന മുഴുവനാളുകളുടേയും കടമ. ഇത്തരമൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എളിയ ഒരു പങ്ക് വഹിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഈ ബ്ലോഗിനു തുടക്കം കുറിക്കുന്നു
Yoonus Valappil 2:07am Jan 22
ReplyDeleteകേരളത്തെ എന്തിന് മോചിപ്പിക്കണം ?
-----------------------------------------
ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കിയതിനോ?
പാവങ്ങളുടെ പെന്ഷന് 300 രൂപയാക്കി വര്ധിപ്പിച്ചതിനോ?
കര്‍ഷക ആത്മഹത്യ തടഞ്ഞതിനോ?
കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000
രൂപ ആശ്വാസം നല്‍കിയതിനോ?
യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചതിനോ?
5000 കോടി രൂപ പശ്ചാത്തല വികസനത്തിന് നീക്കിവച്ചതിനോ?
Hari Chirukandoth 3:57pm Jan 22
ReplyDeleteസുനില്‍ ജോഷിയുടെ കൊല: പുതിയ വെളിപ്പെടുത്തലുകള്‍
സംഝോതാ എക്സ്പ്രസ് സ്ഫോടനത്തിന് പിന്നില്‍ 2004-ലെ ഗുജറാത്ത് കലാപത്തിലെ പ്രതികളുമുണ്ടെന്ന് സംശയം. ഗുജറാത്ത് ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയിലെ മൂന്ന് പ്രതികള്‍ക്ക് സംഝോതാ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് ഇതേപ്പറ്റി അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (NIA) സംശയിക്കുന്നത്. സംഝോത അടക്കമുള്ള പല സ്ഫോടനങ്ങളിലും ഹിന്ദു തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് കേസില്‍ പ്രതിയായ http://www.facebook.com/l/bb7ea9aCvYwMs3N9W-BYT5oo8mA;ആര്.എസ്.എസ്. നേതാവ് സ്വാമി അസിമാനന്ദ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണങ്ങളാണ് ഗുജറാത്ത് കലാപകാരികളിലേക്കും നീളാന്‍ കാരണമായത്.
വിലകയറ്റത്തിനെതിരെ ഉമ്മന്‍ചാണ്ടിയും പ്രക്ഷോഭത്തിനിറങ്ങണം. പിണറായി
ReplyDelete-----------------------------------
............പെട്രോളിന്റെ വിലനിയന്ത്രണത്തില്‍ നേരത്തെയുള്ള സ്ഥിതി പുന:സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി രൂക്ഷമായ വിലക്കയറ്റം തടയാനുള്ള പ്രക്ഷോഭത്തിന് ഇറങ്ങാന്‍ തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ജാഥ തുടങ്ങിയപ്പോഴാണ് സംസ്ഥാനത്ത് വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്ന് ഉമ്മന്‍ചാണ്ടിക്ക് മനസിലായത്. അതുകൊണ്ടാണ് ഇപ്പോള്‍ പെട്രോളിയം വിലനിയന്ത്രണം പുന:സ്ഥാപിക്കണമെന്ന് പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. കാര്‍ഷിക വിളകള്‍ വിളവെടുപ്പിനു തയ്യാറാകും മുന്‍പേ കോര്‍പറേറ്റുകള്‍ അത് വിലയുറപ്പിച്ചുവാങ്ങുന്നു. ഇറക്കുമതി ചെയ്യുമ്പോള്‍ പരമാവധി വില നിശ്ചയിക്കാനുള്ള തീരുമാനംപോലും കേന്ദ്രസര്‍ക്കാര്‍ എടുത്തില്ല. സബ്സിഡി എടുത്തുകളഞ്ഞും കൃഷി വായ്പയില്‍ കുറവുവരുത്തിയും കേന്ദ്രം കാര്‍ഷികമേഖലയെ തകര്‍ക്കുകയാണ്. പിണറായി പറഞ്ഞു
കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം.
ReplyDelete.......സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും പ്രകാരം 1,76,000 കോടി രൂപയുടെ നഷ്ടം ഉണ്ടായില്ലെന്നും നഷ്ടം സി എ ജി റിപ്പോര്‍ട്ടില്‍ പെരുപ്പിച്ചു കാട്ടിയിരിക്കുകയാണെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടിരുന്നു. സ്പെക്ട്രം ഇടപാടില്‍ നഷ്ടമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രിം കോടതി രംഗത്തുവന്നത്. കേസില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ നടത്തുന്ന അന്വേഷണത്തില്‍ ഇത്തരത്തിലുള്ള സ്വാധീനമോ ഇടപെടലോ ഉണ്ടാകരുതെന്ന് ജസ്റ്റിസുമാരായ എ കെ ഗാംഗുലി, ജി എസ് സിംഘ്വി എന്നിവരുള്‍പ്പെട്ട ബഞ്ച് നിര്‍ദേശം നല്കി. ടു ജി ഇടപാട് സംബന്ധിച്ച് സി ബി ഐ നടത്തുന്ന അന്വേഷണത്തെ ഇത്തരം പ്രസ്താവനകള്‍ സ്വാധീനിക്കരുത്.
ആത്മാഭിമാനമുള്ള മന്ത്രിയായിരുന്നെങ്കില്‍ ഇതിനോടകം രാജിവച്ചേനേ എന്ന് കോടതി പരാമര്‍ശങ്ങള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച സുബ്രമണ്യം സ്വമി അഭിപ്രായപ്പെട്ടു. അഭിഭാഷകന് എന്ന നിലയില്‍ പല ടെലികോം കമ്പനികള്‍ക്കു വേണ്ടിയും സിബല്‍ ഹാജരായിട്ടുണ്ടെന്നും അതാണ് ഇടക്കിടയ്ക്ക് അഭിപ്രായങ്ങള്‍ മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ സി എ ജി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച സിബലിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സ്പീക്കര്‍ക്ക് കത്തു നല്കി.
Yoonus Valappil 5:43pm Jan 22
ReplyDelete.........തന്ത്രപരമായ സൈനികസഖ്യങ്ങള്ക്കൊപ്പം ഇന്ത്യന്‍ കമ്പോളത്തിന്റെ സര്‍വതന്ത്ര സ്വതന്ത്രമായ നിയന്ത്രണാധികാരം കൈയടക്കലും ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലെ മുന്‍ഗണനാവിഷയമായിരുന്നു. അന്നത്തെ ചര്‍ച്ചകളുടെ തുടര്‍ച്ചയായ നടപടിയാണ് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം മള്‍ട്ടിബ്രാന്‍ഡ് ചില്ലറരംഗത്ത് അനുവദിക്കുക എന്നത്.
ഇത് നടപ്പാകുന്നതോടെ ഇന്ത്യന്ഗ്രാമങ്ങളില്നിന്നും നഗരങ്ങളില്‍നിന്നും ചില്ലറ കച്ചവടക്കാര്‍ തുടച്ചുനീക്കപ്പെടും. ബഹുരാഷ്ട്ര കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ചില്ലറ വ്യാപാരം കൈയടക്കും. ദശലക്ഷക്കണക്കിന് ജോലിക്കാര്‍ ജോലിയില്‍നിന്ന് പറിച്ചെറിയപ്പെടും. ഇന്ത്യന്‍വിപണി ബഹുരാഷ്ട്ര ചൂഷണത്തിനുള്ള തുറന്ന കമ്പോളമായി മാറുകയുംചെയ്യും..........
Prasanthkumar Nadakkavil
ReplyDeleteമോചനം മോഹിച്ചാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള വാഹനജാഥ കാസര്‍കോട്ടുനിന്ന് യാത്ര തിരിച്ചത്. മാര്‍ഗമധ്യേ മോചനമോഹം ഉപേക്ഷിച്ച് ധനമന്ത്രിയുടെ രാജി മതിയെന്ന പതനത്തിലെത്തിയിരിക്കുന്നു. കേരളത്തെ എന്തിന് മോചിപ്പിക്കണം എന്ന ചോദ്യമാണ് വഴിനീളെ ജനങ്ങളില്‍ നിന്നുയര്‍ന്നുവന്നത്. ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കിയതിനോ? പാവങ്ങളുടെ പെന്ഷന് 300 രൂപയാക്കി വര്ധിപ്പിച്ചതിനോ? കര്‍ഷക ആത്മഹത്യ തടഞ്ഞതിനോ? കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ആശ്വാസം നല്‍കിയതിനോ? യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചതിനോ? 5000 കോടി രൂപ പശ്ചാത്തല വികസനത്തിന് നീക്കിവച്ചതിനോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ തുറിച്ചുനോക്കിയപ്പോള്‍ ഉത്തരം നല്കാന് കഴിയാത്ത ജാഥാലീഡറെയാണ് കാണാന്‍ കഴിഞ്ഞത്.
Yoonus Valappil 5:54pm Jan 22
ReplyDeleteആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായ തൊഴില്‍രഹിത വളര്‍ച്ച എന്ന സങ്കല്‍പ്പമാണ് കേന്ദ്രനടപടിക്ക് പിന്നിലുള്ളത്.
------------------------------------------------------------------------------
............തൊഴിലവസരങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള വ്യവസായവളര്‍ച്ച എന്ന തന്ത്രം ചെറുകിട ചില്ലറ വില്പ്പനമേഖലകളില് നടപ്പാക്കപ്പെടുകയാണ്. ആഭ്യന്തര നിക്ഷേപം ആവശ്യമില്ലാതെ, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാതെ, അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ, ലാഭം കുന്നുകൂട്ടാനുള്ള കോര്‍പറേറ്റ് തന്ത്രത്തിന് സൌകര്യം ചെയ്തുകൊടുക്കുകയാണ് കേന്ദ്രം. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖല ചെറുകിട-ചില്ലറ വ്യാപാരരംഗമാണ്. ഇതിലെ 95 ശതമാനവും അസംഘടിതമേഖലയിലാണ്. പന്ത്രണ്ട് ദശലക്ഷം ചില്ലറ വ്യാപാരകടകളും നാല്‍പ്പത് ദശലക്ഷം ചില്ലറ വ്യാപാരികളുമുള്ളതായാണ് കേന്ദ്രത്തിന്റെ പക്കല്തന്നെയുള്ള കണക്ക് വ്യക്തമാക്കുന്നത്. 213.33 ബില്യ ഡോളറിന്റെ കച്ചവടമാണത്രേ ഈ മേഖലയില്‍ നടക്കുന്നത്. അതാകട്ടെ, മൊത്തം ദേശീയവരുമാനത്തിന്റെ 11 ശതമാനമാണ്...........
Narayanan Veliancode 5:50pm Jan 22
ReplyDeleteസുപ്രിം കോടതി പല വിധികളും പ്രസ്താവിച്ചത് പണമിടപാടിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് സീനിയര്‍ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയും കൂടിയായ ശാന്തിഭൂഷണ്‍ വെളിപ്പെടുത്തുന്നൂ. അഭയക്കേസ്സ് അട്ടിമറിക്കാന്‍ പോലും ശ്രമമുണ്ടായിയെന്നും വെളിപ്പെടുത്തുന്നു..... സ്വാശ്രയ കോളെജ് പ്രശ്നത്തിലും ലോട്ടറി വിഷയത്തിലും കേരളഹൈക്കോടതി വിധികളും സംശായാസ്പദമാണെന്ന് ജനം ധരിക്കുന്നു.....ഇതില്‍ എത്ര കോടിയുടെ അഴിമതി ഏകദേശം നടന്നിട്ടുണ്ടാകും. .. ....
one of the swissbank directors says that "280lac crores of indian money is depositedin swiss bank...which can be used for taxless budget for 30 years..can creat 60 crore jobs may be used for free power supply to all indianscheap petrol. free rice to 60 crore poor indians. it is enough to build india more prosperous than America.. but why it is not happening ? because 60 year old indian republic s ruled by this same swiss depositors
ReplyDeleteregards kkc
Hari Chirukandoth 4:46pm Jan 30
ReplyDeleteകഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പിലും മന്ത്രി http://www.facebook.com/l/fb0dbOP-vpCLl_L-oWvfRAyvwlw;പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന് റഊഫ് നടത്തിയ ഇടപെടലുള്ക്കെതിരേ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ താക്കീത് ചെയ്തിരുന്നുവെന്ന് വ്യക്തമായി. എന്നാല്‍ അപ്പോഴേയ്ക്കും റഊഫിന്റെ ചൊല്പടിക്കു നില്ക്കാതിരിക്കാന് കഴിയാത്ത വിധം കുഞ്ഞാലിക്കുട്ടി അകപ്പെട്ടുപോയിരുന്നുവെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. റജീനയുമായി ബന്ധപ്പെട്ട ഇടപാടുതന്നെയായിരുന്നു റഊഫിന്റെ മുഖ്യ ആയുധം. റഊഫ് കുഞ്ഞാലിക്കുട്ടിയെ മാത്രമല്ല ലീഗിനെത്തന്നെ ബ്ലാക്മെയില്‍ ചെയ്യുന്ന തലത്തിലേയ്ക്കു കടന്നതോടെ തങ്ങള്‍ നിലപാട് കര്‍ക്കശമാക്കി. അതിന്റെ ഭാഗമായി, റഊഫിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഉന്നത നേതാക്കളെ അദ്ദേഹം വിലക്കി. ക്ഷണമുണ്ടായെങ്കിലും പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തുമില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തു.
റഊഫിന്റെ മാത്രമല്ല, മറ്റു ചിലരുടെയും ഇടപെടലുകള്‍ ലീഗ് മന്ത്രിമാരുടെ ഓഫീസിലുണ്ടെന്ന് തങ്ങള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിലും മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ ഓഫീസിലും ഇടപെട്ടിരുന്ന ഇടനിലക്കാരനാണ് ഇതിലൊരാള്‍. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ ഒരു മണ്ഡലത്തില്‍ പിഡിപി സ്ഥാനാത്ഥിയായി മല്‍സരിച്ച് പരാജയപ്പെടുകയും പിന്നീട് http://www.facebook.com/l/fb0dbjCna9iO-5yv67_gNX9ZtRA;പി.സി.ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള യൂത്ത്ഫ്രണ്ടിന്റെ സംസ്ഥാന നേതാവാകുകയും ചെയ്ത ഇദ്ദേഹം ഇപ്പോള്‍ സിനിമാ രംഗത്താണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലം മുഴുവനും റഊഫിന്റെ എല്ലാ ഇടപാടുകളും ആദ്യം സന്തോഷത്തോടെയും പിന്നീട് ഗതികെട്ടും കുഞ്ഞാലിക്കുട്ടി അധികാരം ഉപയോഗിച്ചു നടത്തിക്കൊടുത്തിരുന്നിവെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ അന്നത്തെ ചില ഉന്നത ഉദ്യോഗസ്ഥരും നടത്തിയെക്കാമെന്നു സൂചനയുണ്ട്. വെള്ളിയാഴ്ച ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതു തന്നെയാണ് വസ്തുത. റഊഫിന്റെ സമ്മര്‍ദത്തിനു വഴങ്ങി പല വഴിവിട്ട കാര്യങ്ങളും ചെയ്തുകൊടുക്കേണ്ടിവന്നിട്ടുണ്ട് എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അതു തിരുത്തുകയും ചെയ്തു. കാര്യങ്ങള്‍ പിടിവിട്ടു പോകാന്‍ ആ പരാമര്‍ശം ഇടയാക്കുന്നുവെന്ന് വന്നതോടെയായിരുന്നു ഇത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എല്ലാ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും റഊഫ് കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ഉണ്ടാകാറുണ്ടായിരുന്നു. ഇതിനു പലതവണ പല ഉദ്യോഗസ്ഥരും സാക്ഷികളായിട്ടുമുണ്ട്. മന്ത്രി സ്ഥലത്തില്ലെങ്കിലും റഊഫ് ചേംബറില്‍ കയറി ഇരിക്കുമായിരുന്നു. ബുധനാഴ്ച പ്രതിവാര മന്ത്രിസഭ ചേരുന്ന ദിവസമാണ്. അതിന്റെ തലേന്ന് എത്തുകയും മന്ത്രിസഭാ യോഗത്തിന്റെ അനുമതി ആവശ്യമുള്ള കാര്യങ്ങളുള്‍പ്പെടെ മറ്റു പലര്‍ക്കും വേണ്ടി റഊഫ് കുഞ്ഞാലിക്കുട്ടിയെക്കൊണ്ട് ചെയ്യിക്കുകയുമാണത്രേ നടന്നിരുന്നത്. http://www.facebook.com/l/fb0dbrt4dzXGd6Up0or-HLtekzw;എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണകാലത്ത് ഇതില്‍ വ്യത്യാസമുണ്ടായിരുന്നില്ല. ആന്റണി പോയി ഉമ്മന്‍ചാണ്ടി വന്ന പിന്നാലെ റജീന വിവാദത്തില്‍പെട്ട് കുഞ്ഞാലിക്കുട്ടി രാജിവെച്ചു. പിന്നീട് വ്യവസായ മന്ത്രിയായ http://www.facebook.com/l/fb0dbVBBfk6KXc1YOCY8dGE3enA;വി.കെ.ഇബ്രാഹീം കുഞ്ഞിന്റെ കാലത്തും റഊഫിന് ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്നു.
പിന്നീട് റഊഫിന്റെ ഇപെടല്‍ കുഞ്ഞാലിക്കുട്ടിയുടെ എല്ലാ സ്വസ്ഥതയും നശിപ്പിക്കുന്ന വിധമായി മാറി. അതിന്റെ മൂര്‍ധന്യത്തിലാണ് ഇരുവരും തമ്മില്‍ ഒന്നര വര്‍ഷം മുമ്പ് ഉടക്കി പിരിഞ്ഞത്. അതിനിടെ, കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരില്‍ ഗള്‍ഫിലുള്ള ഒരു വ്യവസായ സംരംഭത്തില്‍ തനിക്കും പങ്കാളിത്തം വേണമെന്ന് റഊഫ് നിര്‍ബന്ധിച്ചിരുന്നുവെന്നും സൂചനയുണ്ട്.
റജീന പറയുന്നു....
ReplyDelete" കോഴിക്കോട് വെള്ളയില്‍ ഭാഗത്തായിരുന്നു ഞങ്ങളുടെ വീട്. ഐസ്ക്രീം കേസ്സില്‍ മറ്റൊരു ഇരയായ എന്റെ സുഹൃത്ത് രജുല നടക്കാവിലെ ഒരു ഫാന്‍സില കടയില്‍ ജോലി നോക്കിയിരുന്നു. ഇടയ്ക്കിടയ്ക്ക് കടയിലേക്ക് പോകുമായിരുന്ന എന്നെ രജുലയാണ് ശ്രീദേവിയുടെ അടുത്തു കൊണ്ടുപോയത്. അന്നത്തെ പ്രായത്തില്‍ ഇതിന്റെ ഗൌരവമൊന്നും മനസ്സിലായിരുന്നില്ല. രജുല, ബിന്ദു, സിസിലി .. ഇവരൊക്കെ കൂടെയുണ്ടായിരുന്നു. പലരുടെയും പേര് മറന്നു. ഇതൊക്കെ നിങ്ങള്‍ക്കും നേരെത്തെ തന്നെ അറിയാവുന്ന കാര്യങ്ങളാണ്."
റജീന പറയുന്നു....
" രജുലയും സിസിലിയും ഗള്ഫി്ലായിരുന്നു. ഇടയ്ക്കിടെ പോയി വരുന്നുണ്ടെന്നും നല്ല സമ്പാദ്യമുണ്ടെന്നുമാണ് വിവരം. ഇപ്പോള്‍ നാട്ടിലുണ്ടെന്ന് തോന്നുന്നു. ഐസ്ക്രീം കേസ് കൊണ്ട് അവരൊക്കെ നന്നായി തടിച്ചു. രജുലയുടെ ഭര്ത്താംവ് കുറച്ചു നാള് മുമ്പ് രൌഫിനുവേണ്ടി രണ്ടു തവണ എന്നെ കാണാന്‍ വന്നിരുന്നു. ബിന്ദു ബാങ്കളൂരിലാണ്."
റജീന പറയുന്നു....
"ശ്രീദേവി കുന്നമംഗലത്താണ് താമസം. നല്ല നിലയിലാണെന്നു കേള്‍ക്കുന്നു. പണ്ടേ അവര്‍ക്ക് നല്ല സമ്പാദ്യവും സ്വര്‍ണവും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ, കാഴ്ചയില്‍ അവര്‍ ഇങ്ങനത്തെ സ്ത്രീയാണെന്ന് ആരും കരുതില്ല . അത്രമാത്രം നിഷ്കളങ്കതയാണവര്ക്ക് . ഇപ്പോള്‍ ഒരു ഓപറേഷനൊക്കെ കഴിഞ്ഞു വിശ്രമജീവിതത്തിലാണെന്ന് തോന്നുന്നു."
റജീന പറയുന്നു....
" അന്ന് കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രജുലയുടെ ഭര്‍ത്താവിന്റെ വരവ്. ഉള്ള സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ഇനിയും പണം തരാമെന്നു റൌഫ് പറഞ്ഞതായും അയാള്‍ അറിയിച്ചു. എന്നാല്‍ എനിക്കിനി പണമല്ല വേണ്ടത്, ഇത്തിരി സമാധാനമാണെന്ന് പറഞ്ഞു മടക്കുകയായിരുന്നു.
പിന്നീടാണ് റൌഫ് വന്നത്. ഒരു തവണയല്ല വന്നത്. മൂന്നു നാല് തവണ വന്നു. വീട്ടില്‍ വന്നപ്പോള്‍ പറ്റില്ലെന്ന് തീര്ത്തുണപരഞ്ഞിട്ടും കാറുമായി പിന്നാലെ വരികയായിരുന്നു."
റജീന പറയുന്നു....
" കളവൊന്നും പറയാന്‍ പറഞ്ഞിട്ടില്ല. കേസ്സിന്റെ നാള്‍വഴികളില്‍ നടന്ന യഥാര്‍ത്ഥ സത്യങ്ങള്‍ തുറന്നു പറയണമെന്നായിരുന്നു റൗഫിന്റെ അഭ്യര്ത്ഥവന. സത്യം പറഞ്ഞാല്‍ ഇത്തിരി മനസ്സമാധാനമെങ്കിലും കിട്ടുമല്ലോയെന്നും ചോദിച്ചു. ....... കളവൊന്നും പറയുന്നില്ല. ആ കേസ്സിന്റെ പേരില്‍ കിട്ടിയതാ ഈ വീടും പറമ്പും. തുടക്കത്തില്‍ വലിയ പണമൊക്കെ ഓഫര്‍ ചെയ്തിരുന്നു. പക്ഷെ, കയ്യില്‍ കിട്ടിയതെല്ലാം ചെറിയ സംഖ്യയായിരുന്നു. എത്രയോ ആശുപത്രികള്‍ കയറിയിറങ്ങി. കാര്യം നടത്താന്‍ അവര്‍ പലേടത്തും കൊണ്ടുപോയി. പലതും പറഞ്ഞു പടിപ്പിച്ചു."
റജീന പറയുന്നു....
".... എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ എന്നെപ്പോലെയുള്ളവരെ ഇങ്ങനെ ആക്കിയത് ഈ സമൂഹം തന്നെയല്ലേ. അപ്പോ പിന്നെ ഒരു പാട് സത്യങ്ങളൊന്നും വിളിച്ചുപറഞ്ഞു ഇനിയും നടുത്തളത്തില്‍ ഇറങ്ങാനൊന്നും ഞാനില്ല.. മതിയായി! ഒരിക്കലും ഇനിയൊന്നും എന്റെ വായില്‍ നിന്ന് വരില്ലായെന്നൊന്നുമല്ല ഇപ്പറഞ്ഞതിന്റെയൊക്കെ അര്‍ഥം . അള മുട്ടിയാല്‍ ചേരയും കടിക്കും. ഒരു പത്ര സമ്മേളനത്തിനുള്ള പ്രായമൊക്കെ റജീനയ്ക്ക് ഇനിയും ബാക്കിയുണ്ടെന്ന് ആരും മറക്കേണ്ട......"
ഒടുവില്‍ ചെറിയൊരു ഭീഷണിയുടെ സ്വരത്തില്‍ റജീന പറഞ്ഞു നിര്‍ത്തുന്നു.
.................................
ആശ്രയം ദീപിക പത്രത്തിലെ റിപ്പോര്‍ട്ട് .